Thursday, January 22, 2015

ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 24 ശതമാനം വര്‍ദ്ധിച്ചു

ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 24 ശതമാനം വര്‍ദ്ധിച്ചതായി റിപോര്‍ട്ട്. 2001 മുതല്‍ 2011 വരെയാണ് മുസ്ലീം ജനസംഖ്യയില്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നത്.

ഏറ്റവും കൂടുതല്‍ മുസ്ലീം ജനസംഖ്യയില്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നത് ജമ്മുകശ്മീരിലാണ്. 68.3 ശതമാനമാണ് ഇവിടെയുണ്ടായിരിക്കുന്ന വര്‍ദ്ധന. അസം 34.2, പശ്ചിമബംഗാള്‍ 27 എന്നിങ്ങനെ പോകുന്നു കണക്കുകള്‍. ടൈംസ് ഓഫ് ഇന്ത്യയാണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ പറത്തുവിട്ട ജാതി തിരിച്ചുള്ള സെന്‍സസ് വിവരപ്രകാരമാണ് പുതിയ കണക്കുകള്‍. മുസ്ലീങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് ചൂണ്ടിക്കാട്ടി മുതലെടുക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളാണ് പുതിയ കണക്കുകള്‍ പുറത്തുവന്നതിന് പിന്നിലെന്ന് ആരോപണമുയര്‍ന്നു കഴിഞ്ഞു. ഇന്ത്യയിലെ ജനസംഖ്യയില്‍ 14.2 ശതമാനമാണ് മുസ്ലീങ്ങള്‍.
1991 മുതല്‍ 2001 വരെയുള്ള കാലയളവില്‍ ജനസംഖ്യയുടെ 13.4 ശതമാനമായിരുന്നു മുസ്ലിം പ്രാതിനിധ്യം.

മുസ്ലീം ജനസംഖ്യയുടെ കാര്യത്തില്‍ കേരളം രാജ്യത്ത് മുന്‍പന്തിയിലാണ്. നിലവില്‍ 26.6 ശതമാനമാണ് കേരളത്തിലെ മുസ്ലീം പ്രാതിനിധ്യം. തൊട്ടു മുന്‍പുള്ള വര്‍ഷങ്ങളില്‍ ഇത് 24.7 ശതമാനമായിരുന്നു.

Friday, January 16, 2015

സ്‌റ്റേഷനില്‍ വെച്ച് ഹൃദയാഘാതം വന്ന പോലീസുകാരനെ കള്ളന്‍ രക്ഷിച്ചു

പോലീസ് സ്‌റ്റേഷനില്‍ വെച്ച് ഹൃദയാഘാതം വന്ന പോലീസുകാരനെ കള്ളന്‍ രക്ഷിച്ചു. ഫ്‌ളോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയിലാണ് സംഭവം. ഫ്‌ളോറിഡയിലെ ഒരു വീട്ടില്‍ മോഷണം നടക്കുന്നതിനിടെ പിടിയിലായ ജമാല്‍ റത്‌ലജ് എന്ന കൗമാരക്കാരനാണ് ഫ്രാങ്കല്‍ ഫോക്‌സ് എന്ന പോലീസുകാരന്റെ ജീവന്‍ രക്ഷിച്ചത്.

ജോലിക്കിടെ ഹൃദയാഘാതം സംഭവിച്ച ഫ്രാങ്കല്‍ ഫോക്‌സ് സ്‌റ്റേഷനിലെ തറയില്‍ വീഴുന്നതു കണ്ട ജമാല്‍ ഒച്ചവെച്ചും ഗ്രില്ലില്‍ ഇടിച്ചും മറ്റ് പോലീസ് ഉദ്യോഗസ്ഥരെ വിവരമറിക്കുകയായിരുന്നു. പോലീസുകാരെത്തി ഉടന്‍ ഫ്രാങ്കല്‍ ഫോക്‌സിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. സ്‌റ്റേഷനിലെ സിസിടിവി ക്യാമറയില്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ കാണാം.

അതേസമയം പോലീസുകാര്‍ തക്ക സമയത്ത് ആശുപത്രിയിലെത്തിച്ചതിനാലാണ് ഫ്രാങ്കലിന്റെ ജീവന്‍ രക്ഷിക്കാനായതെന്ന്  അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞു. സഹപ്രവര്‍ത്തകന്റെ ജീവന്‍ രക്ഷിച്ച ജമാലിനെ ആദരിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസുകാര്‍ ഇപ്പോള്‍.

Thursday, January 15, 2015

രണ്ടു യാത്രക്കാരുമായി ഒരു വിമാനം പറന്നു

പല യാത്രക്കാരും പരാതിപ്പെടുന്ന ഒരു കാര്യമാണ് വിമാനടിക്കറ്റ് ലഭിക്കാത്തതുകൊണ്ട് യാത്ര മുടങ്ങി, അതല്ലെങ്കില്‍ ആള്‍ക്കാര്‍ അമിതമായതുകൊണ്ട് ടിക്കറ്റ് ലഭിച്ചില്ല എന്നൊക്കെ. എന്നാല്‍ യു എസിലെ ഒരു വിമാനത്തിലെ യാത്രക്കാരുടെ എണ്ണം കേട്ടാല്‍ ആരുമൊന്നു ഞെട്ടും. കേവലം രണ്ടു യാത്രക്കാരുമായാണ് യു എസില്‍ വിമാനം പറന്നുപൊങ്ങിയത്.

അമേരിക്കയിലെ ക്‌ലെവ്‌ലാന്‍ഡില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ട ഡെല്‍റ്റാ എയര്‍ലൈന്‍സ് വിമാനത്തിനാണ് ഈ ദുര്‍വിധിയുണ്ടായത്. തിങ്കളാഴ്ച വിമാനം 11 മണിക്കൂര്‍ വൈകിയതാണ് രണ്ടു യാത്രക്കാരുമായുള്ള പറക്കലിന് വഴിയൊരുക്കിയത്. ഓഹിയോയില്‍ നിന്ന് രാവിലെ 7.15 ന് പറന്നുയരേണ്ടിയിരുന്ന വിമാനം മോശം കാലാവസ്ഥ കാരണം വൈകിട്ട് ആറ് മണിക്കാണ് യാത്രതിരിച്ചത്. വിമാനം പുറപ്പെടാന്‍ വൈകിയതുകൊണ്ട് തിരക്കുള്ള യാത്രികരെല്ലാം മറ്റൊരു വിമാനത്തില്‍ കയറി പോയതുകൊണ്ട് അവസാനം ഡെല്‍റ്റ എയറില്‍ രണ്ടേ രണ്ടു യാത്രക്കാരേ അവശേഷിച്ചുളളൂ!

ക്രിസ് ഒ ലേറി എന്ന യാത്രക്കാരന്‍ വിചിത്രമായ വിമാനയാത്രയെ കുറിച്ച് ട്വീറ്റ് ചെയ്തതും മാധ്യമശ്രദ്ധ നേടി. ഒരു വിമാനജോലിക്കാരന്‍ തന്റെ ഫോട്ടോയെടുക്കാന്‍ സമ്മതിച്ചത് ഏറെ സന്തോഷം നല്‍കിയെന്ന് സോഷ്യല്‍ മീഡിയയില്‍ ചെയ്ത പോസ്റ്റില്‍ ക്രിസ് പറയുന്നു. സാധാരണ ഒരു യാത്ര താമസിക്കുമ്പോള്‍ ഉണ്ടാവുന്ന അസ്വസ്ഥതകളൊന്നുമില്ലായിരുന്നുവെന്നും താന്‍ മാത്രമേ യാത്രക്കാരനായി ഉളളൂവെന്നാണ് ആദ്യം കരുതിയതെന്നും ക്രിസ് പറയുന്നു. എന്നാല്‍ അവസാനനിമിഷം മറ്റൊരാള്‍ കൂടി വിമാനത്തിലെത്തി. എന്നാല്‍ രസകരമായ യാത്ര ആസ്വദിക്കാനൊന്നും അയാള്‍ മെനക്കെട്ടില്ല. സീറ്റിലിരുന്ന് ആസ്വദിച്ച് ഉറങ്ങി

Wednesday, January 14, 2015

കുറ്റ്യാലം തനുതു വിരക്കുന്നു.

വലരെ കൂദുതൽ തനുപ്പ്‌ ഇപ്പൊൽ അനുഭവപ്പെദുഗയൻ കുട്ട്യലത്‌.
എല്ലവരും രക്ഷയ്ക്ക്‌ വെണ്ടി നെട്ടൊറ്റം ഒദുഗയൻ.

നോളജ് സിറ്റി: വാര്‍ത്തകള്‍ വാസ്തവവിരുദ്ധമെന്ന് മര്‍കസ്

മര്‍കസ് നോളജ് സിറ്റിയില്‍ യുനാനി മെഡിക്കല്‍ കോളജ്, അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവയുടെ നിര്‍മാണം തുടങ്ങിയത് അനുമതി വാങ്ങാതെയാണെന്ന മാധ്യമവാര്‍ത്ത ശരിയല്ലെന്ന് മര്‍കസ് അധികൃതര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. നിയമപരമായി രേഖാമൂലം അനുമതി നേടിയതിന്റെ ശേഷം മാത്രമാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതെന്നും നോളജ് സിറ്റിയിലേക്ക് കാസര്‍കോടുകാരനായ ഒരു വ്യക്തിയോട് മൂന്നുകോടി രൂപ കടം വാങ്ങി രണ്ട് കോടി തിരിച്ചുകൊടുത്ത് ഒരു കോടി തിരിച്ചുകൊടുക്കാനുണ്ടെന്ന് ഒരു പത്രം എഴുതിയതും വ്യാജമാണെന്നും വിശദീകരണ കുറിപ്പില്‍ പറയുന്നു.

ഒരു കാസര്‍കോട്ടുകാരനോട് മൂന്ന് കോടിയല്ല മൂന്ന് രൂപപോലും വാങ്ങിയ ഇടപാട് നടന്നിട്ടില്ല. അങ്ങിനെ നടന്നതായി തെളിയിക്കാന്‍ ആര്‍ക്കും സാധ്യമല്ല. കസ്തൂരി രംഗന്‍, ഗാഡ്ഗില്‍ റിപോര്‍ട്ടുകള്‍ പ്രകാരം നിര്‍മാണം തടയപ്പെട്ട സ്ഥലത്താണ് നോളജ് സിറ്റി വരുന്നതെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് താല്‍കാലിക ഇഞ്ചംഗ്ഷന്‍ വാങ്ങിയിട്ടുള്ളത്. യാഥാര്‍ത്ഥ്യം കോടതിയെ ബോധിപ്പിക്കും. കുപ്രചരണങ്ങള്‍ നടത്തിയും തെറ്റിദ്ധാരണകള്‍ പരത്തിയും സമൂഹനന്മയെയും വികസനപ്രവര്‍ത്തനങ്ങളെയും തടയുകയും രാജ്യദ്രോഹികളായി മാറുകയും ചെയ്യുന്നവരുടെ വാര്‍ത്തകളില്‍ തെറ്റിദ്ധരിക്കരുതെന്ന് മര്‍കസ് നോളജ് സിറ്റി അധികൃതര്‍ അറിയിച്ചു.

നോളജ് സിറ്റി: വാര്‍ത്തകള്‍ വാസ്തവവിരുദ്ധമെന്ന് മര്‍കസ്

മര്‍കസ് നോളജ് സിറ്റിയില്‍ യുനാനി മെഡിക്കല്‍ കോളജ്, അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവയുടെ നിര്‍മാണം തുടങ്ങിയത് അനുമതി വാങ്ങാതെയാണെന്ന മാധ്യമവാര്‍ത്ത ശരിയല്ലെന്ന് മര്‍കസ് അധികൃതര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. നിയമപരമായി രേഖാമൂലം അനുമതി നേടിയതിന്റെ ശേഷം മാത്രമാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതെന്നും നോളജ് സിറ്റിയിലേക്ക് കാസര്‍കോടുകാരനായ ഒരു വ്യക്തിയോട് മൂന്നുകോടി രൂപ കടം വാങ്ങി രണ്ട് കോടി തിരിച്ചുകൊടുത്ത് ഒരു കോടി തിരിച്ചുകൊടുക്കാനുണ്ടെന്ന് ഒരു പത്രം എഴുതിയതും വ്യാജമാണെന്നും വിശദീകരണ കുറിപ്പില്‍ പറയുന്നു.

ഒരു കാസര്‍കോട്ടുകാരനോട് മൂന്ന് കോടിയല്ല മൂന്ന് രൂപപോലും വാങ്ങിയ ഇടപാട് നടന്നിട്ടില്ല. അങ്ങിനെ നടന്നതായി തെളിയിക്കാന്‍ ആര്‍ക്കും സാധ്യമല്ല. കസ്തൂരി രംഗന്‍, ഗാഡ്ഗില്‍ റിപോര്‍ട്ടുകള്‍ പ്രകാരം നിര്‍മാണം തടയപ്പെട്ട സ്ഥലത്താണ് നോളജ് സിറ്റി വരുന്നതെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് താല്‍കാലിക ഇഞ്ചംഗ്ഷന്‍ വാങ്ങിയിട്ടുള്ളത്. യാഥാര്‍ത്ഥ്യം കോടതിയെ ബോധിപ്പിക്കും. കുപ്രചരണങ്ങള്‍ നടത്തിയും തെറ്റിദ്ധാരണകള്‍ പരത്തിയും സമൂഹനന്മയെയും വികസനപ്രവര്‍ത്തനങ്ങളെയും തടയുകയും രാജ്യദ്രോഹികളായി മാറുകയും ചെയ്യുന്നവരുടെ വാര്‍ത്തകളില്‍ തെറ്റിദ്ധരിക്കരുതെന്ന് മര്‍കസ് നോളജ് സിറ്റി അധികൃതര്‍ അറിയിച്ചു.

Tuesday, January 13, 2015

മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ മുഖചിത്രമാക്കി വീണ്ടും ഷാര്‍ളി എബ്ദോ

പാരീസ്:
ഭീകരാക്രമണത്തില്‍ 12 ജീവനുകള്‍ പൊലിഞ്ഞപ്പോഴും തോറ്റുപിന്മാറാന്‍ ഷാര്‍ളി എബ്ദോ മാഗസിന്‍ തയ്യാറായില്ല. പന്ത്രണ്ട് പേരുടെ ജീവനെടുക്കാന്‍ ഭീകരരെ പ്രേരിപ്പിച്ച പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുമായി വീണ്ടും എത്തിയിരിക്കുകയാണ് ഷാര്‍ളി എബ്ദോ എന്ന ആക്ഷേപഹാസ്യ മാഗസിന്‍.

പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചു എന്നാരോപിച്ചാണ് ജനുവരി ഏഴിനു ഷാര്‍ളി എബ്ദോ മാഗസീന്റെ ഓഫീസിനുനേരെ ഭീകരര്‍ നിറയൊഴിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ മാഗസിന്റെ എഡിറ്റര്‍ ഇന്‍ ചീഫും നാല് കാര്‍ട്ടൂണിസ്റ്റുകളും ഉള്‍പ്പെടെ പന്ത്രണ്ടുപേര്‍ കൊല്ലപ്പെട്ടത് ലോകമന:സാക്ഷിയെ ഞെട്ടിച്ചിരുന്നു. ഇതിനുപിറകേയാണ് അതിജീവിച്ചവരുടെ ലക്കം എന്നു പേരിട്ട പുതിയ ലക്കം മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ മുഖചിത്രമായി എത്തുന്നത്. 'എല്ലാം ക്ഷമിച്ചിരിക്കുന്നു' എന്ന് അര്‍ഥം വരുന്ന ഫ്രഞ്ച് വാക്കുകള്‍ തലക്കെട്ടാക്കി ജീ സൂസ് ഷാര്‍ളി(ഞാന്‍ ഷാര്‍ളി) എന്ന് എഴുതിയ ബോര്‍ഡുമായി കൊല്ലപ്പെട്ടവരെ ഓര്‍ത്ത് വിതുമ്പുന്ന നബിയുടെ ചിത്രമാണ് മുഖചിത്രമായി ചേര്‍ത്തിരിക്കുന്നത്.

ബുധനാഴ്ച പുറത്തിറങ്ങേണ്ടിയിരുന്ന പുതിയ ലക്കത്തിന്റെ ഒന്നാം പേജ് മാത്രമായി വാരിക നേരത്തെ പുറത്തിറക്കുകയായിരുന്നു. അതിജീവിച്ചവരുടെ പ്രത്യേക ലക്കം 30 ലക്ഷം കോപ്പികളാണ് അച്ചടിക്കുന്നത്. 25 രാജ്യങ്ങളിലായി 16 ഭാഷകളിലേക്ക് തര്‍ജമ ചെയ്ത് പുതിയ ലക്കം വിപണിയിലെത്തും.

അതിജീവിച്ചവരുടെ പുതിയ ലക്കം പുറത്തിറക്കുന്നതിന് മുന്നോടിയായി മാഗസിന്‍ ഓഫീസിന്റെ സുരക്ഷയ്ക്കായി 10000 പട്ടാളക്കാരെ വിന്യസിച്ചിട്ടുണ്ട്

ഭീകരാക്രമണത്തിന് ശേഷം ഞാന്‍ ഷാര്‍ളി എന്ന പേരില്‍ ഷാര്‍ളി എബ്‌ദോയ്ക്ക് വിവിധ രാജ്യങ്ങളില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയാണ്.