Sunday, February 22, 2015

കുമ്പളയില്‍ കത്തിക്കുത്ത്: യുവാവ് കൊല്ലപ്പെട്ടു

കുമ്പള: കുമ്പളയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ഉടലെടുത്ത തര്‍ക്കത്തോടനുബന്ധിച്ച് കുമ്പള ടൗണിലെത്തിയ യുവാക്കള്‍ തമ്മിലുണ്ടായ കത്തിക്കുത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കുമ്പള സുനാമി കോളനിയിലെ
അഹമ്മദ് അലി - സുഹറ ദമ്പതികളുടെ മകന്‍ സാക്കിര്‍ (20) ആണ് കൊല്ലപ്പെട്ടത്.

നെഞ്ചിനേറ്റ ആഴത്തിലുള്ള ഒരു മുറിവ് മാത്രമാണ് ശരീരത്തിലുണ്ടായിരുന്നത്. വൈകുന്നേരം ഏഴ് മണിയോടെ കുത്തേറ്റ് കുമ്പള ടൗണില്‍ വീണ് കിടക്കുകയായിരുന്ന യുവാവിനെ സുഹൃത്തുക്കളും പോലീസും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചെതെന്നാണ് വിവരം.

കുമ്പള സ്‌കൂള്‍ ഗ്രൗണ്ടില്‍ ബ്രദേഴ്‌സ് കുമ്പള സംഘടിപ്പിച്ച ഫുട്‌ബോള്‍ മത്സരത്തിനിടെ ഏതാനും യുവാക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. മത്സരം അവസാനിച്ച ശേഷം കാണികള്‍ പിരിഞ്ഞുപോവുകയും പിന്നീട് കുമ്പള ടൗണിലെത്തിയ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയുമായിരുന്നു. ഇതിനിടിയിലാണ് യുവാവ് കുത്തേറ്റ് മരിച്ചത്.

യുവാവിന്റെ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ക്യാമ്പ് ചെയ്യുകയാണ്. സാമുദായിക പ്രശ്‌നമല്ല അക്രമത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു

Sunday, February 1, 2015

വാട്‌സ്ആപ്പില്‍ സൗജന്യ കോളിംഗ് സര്‍വീസ്

വാട്ട്‌സ് ആപ്പില്‍ സൗജന്യ കോളിംഗ് ആരംഭിച്ചു. ആരംഭത്തില്‍ ഇന്‍ വിറ്റേഷന്‍ ലഭിക്കുന്നവര്‍ക്ക് മാത്രമായി ഈ സേവനം പരിമിതപ്പെടുത്തിയിട്ടുണ്ട്. ആന്‍ഡ്രോയിഡിന്റെ ലോലിപോപ്പില്‍ പ്രവര്‍ത്തിക്കുന്ന വാട്ട്‌സ് ആപ്പില്‍ മാത്രമായിരിക്കും ഇപ്പോള്‍ ഈ സേവനം ലഭിക്കുക.

കോള്‍ ലോഗില്‍ ഇന്‍ കമിംഗ്, ഔട്ട് ഗോയിംഗ്, മിസ്ഡ് കോള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം ഈ സേവനമുപയോഗിച്ച് ഏതൊക്കെ രാജ്യങ്ങളിലേയ്ക്ക് വിളിക്കാന്‍ കഴിയുമെന്ന് വ്യക്തമല്ല. വാട്ട്‌സ് ആപ്പ് സൗജന്യ കോളിംഗ് സംവിധാനം ഉള്‍പ്പെടുത്തുകയാണെന്ന് നേരത്തേ റിപോര്‍ട്ടുകള്‍ വന്നിരുന്നു.

വാട്ട്‌സ് ആപ്പ് സൗജന്യ കോളിംഗ് സം വിധാനം ഏര്‍പ്പെടുത്തുന്നതിന് മുന്‍പ് തന്നെ മെസേജിംഗ് ആപ്ലിക്കേഷനായ ഹൈക്ക് 200 രാജ്യങ്ങളിലേയ്ക്ക് സൗജന്യ കോളിംഗ് സംവിധാനം ലഭ്യമാക്കിയിരുന്നു. ഇതുകാരണമാകാം വാട്ട്‌സ് ആപ്പ് തിടുക്കത്തില്‍ സൗജന്യ കോളിംഗ് സര്‍വീസ് ആരംഭിച്ചതെന്നാണ് നിഗമനം.